പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയുമായി അതിജീവിതയുടെ ഭര്‍ത്താവ്.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു, കുടുംബ ജീവിതം തകര്‍ത്തു, വലിയ മാനനഷ്ടം ഉണ്ടായി തുടങ്ങിയ പരാതികളാണ് ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ യുവതിയുടെ ഭര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നത്.
വിഷയത്തില്‍ യഥാര്‍ഥ ഇര താനാണ്. താന്‍ സാധാരണക്കാരനാണ്. വിവാഹത്തിന് ശേഷം യുവതിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇടക്കിടെ നാട്ടില്‍ പോകാറുണ്ടായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് രാഹുല്‍ ഭാര്യയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടങ്ങിയ കാര്യങ്ങളാണ് യുവാവിന്റെ പരാതിയിലുള്ളത്.
തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയും വശീകരിക്കുകയും ചെയ്തുവെന്നും പരതിയില്‍ പറയുന്നു.
യുവതിക്ക് ഭര്‍ത്താവുമായുളള ബന്ധം ഉലഞ്ഞുനില്‍ക്കെ അത് പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാൽ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഭര്‍ത്താവിന്റെ പരാതി. താന്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുല്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.